2013 ഒക്‌ടോബർ 14, തിങ്കളാഴ്‌ച

ലഘിമാ / അണിമ

ലഘിമാ
പരമാണുമയേ ചിത്തം ഭൂതാനാം മയി രഞ്‍ജയന്‍
കാലസൂക്ഷ്മാര്‍ത്ഥതം യോഗീ ലഘിമാനമവാപ്‍നുയാത്‍

എല്ലാഭൂതങ്ങളും അവയവങ്ങളോട്‍ കൂടിയവയാകുന്നു. പരമാണുവിനേക്കാള്‍ ചെറിയ പദാര്‍ത്ഥമില്ലാത്തതിനല്‍ അത്‍ നിരവയവമാകുന്നു. നിരവയവങ്ങളായ പരമാണുക്കളുടെ അന്യോന്യ സമ്മേളനത്താല്‍ സാവയവങ്ങളായ ഭൂതങ്ങള്‍ ഉണ്ടാകുന്നു. ആ പരമാണുക്കളില്‍ പ്രകാശിയ്ക്കുന്ന ചൈതന്യത്തെ ധ്യനിച്ചുറപ്പിയ്ക്കന്‍ ശക്തിയുണ്ടാകുമ്പോള്‍ പരമാണു സദ്ര്‌ശമായിട്ട്‍ ശരീരത്തെ കനമില്ലാതാക്കാന്‍ സാധിയ്ക്കും.  ഇതിനെ ലഘിമാ സിദ്ധി എന്ന്‍ പറയും.

അണിമ
ഭൂതസൂക്ഷ്മാത്മനി മയി തന്‍മാത്രം ധാരയേന്‍ മന:
അണിമാനമവാപ്നോതി തന്‍മാത്രോപാസകോ                  

മനസ്സിന്റെ സ്ഥിരതയും സങ്കല്‍പസാമര്‍ഥ്യവും അനുസരിച്ചാണ്‌ സകല സിദ്ധികളും ഇരിക്കുന്നത്‍. അതിനാല്‍ ഏതൊന്നിനെ ധ്യാനിക്കുന്നുവോ അതില്‍ സ്ഥൈര്യം വേണം. സകലഭൂതങ്ങളും അതിസൂക്ഷ്മ സ്വരൂപമായിട്ട്‍ ആരില്‍ ആദികാലത്തില്‍ ഇരുന്നുവോ സ്ക്ഷ്മഭൂതസ്വരൂപനായിരിക്കുന്ന ആ ശക്തിയെ ധ്യാനിക്കുന്നവന്‌ അണിമാ എന്ന സിദ്ധിഉണ്ടാകും. 

സൂക്ഷ്മമായ ഭൂതതന്മാത്രകളെ ധ്യാനിച്ചാല്‍, ശരീരം സൂക്ഷ്മമാകും. ശരീരത്തിന്‌ ലഘുത്വം അനുഭവപ്പെടും. മേലോട്ട്‍ ഉയര്‍ന്ന്‍ എവിടെ വേണമെങ്കിലും സഞ്ചരിക്കാം. എത്ര ചെറിയ ദ്വാരങ്ങളിലൂടെയും പ്രവേശിക്കാം, പുറത്തുവരാം. അദ്ര്‌ശ്യമായി എത്രദൂരവും ആകാശത്തിലൂടെ പോവാം. ഖേചരിയായിത്തീരാം.

അഭിപ്രായങ്ങളൊന്നുമില്ല: