2015 ജൂൺ 10, ബുധനാഴ്‌ച

01. വിശുദ്ധിചക്രം - ദേവത ഡാകിനീശ്വരി- ത്വക്‌ ധാതു


01. വിശുദ്ധിചക്രം - ദേവത ഡാകിനീശ്വരി- ത്വക്‌ ധാതു (രസധാതു)
=================================
രസം രക്തം മാംസം മേദസ്സ്‍ അസ്ഥി മജ്ജ ശുക്രം/രേതസ്സ്‍ ഇവയാണ്‌ സപ്തധാതുക്കള്‍. ധാതുക്കള്‍ക്ക്‍ സംഭവിക്കുന്ന വികാരമാണ്‌ രോഗകാരണം. ധാതുവികാരത്താല്‍ വാതപിത്തകഫാദികള്‍ കോപിക്കുന്നു. എല്ലാ രോഗങ്ങളും ഇതുകൊണ്ടുണ്ടാകുന്നു എന്ന്‍ ആയുര്‍വേദസംഹിതകള്‍ പറയുന്നു.  ഈ സപ്തധാതുക്കള്‍ക്കും പ്രമാണമായി എടുത്തിട്ടുള്ളത്‍ ലളിതാസഹസ്രനാമത്തിലെ മന്ത്രങ്ങളാണ്‌.
========================================================================



വിശുദ്ധിചക്രനിലയാഽഽരക്തവര്‍ണാ ത്രിലോചനാ
ഖട്വാംഗാദി പ്രഹരണാ വദനൈക സമാന്വിതാ  (98)
പായസാന്നപ്രിയാ ത്വക്‍സ്ഥാ പശുലോകഭയങ്കരീ
അമ്ര്‌താദി മഹാശക്തിസംവ്ര്‌താ ഡാകിനീശ്വരീ  (99)

വിശുദ്ധിചക്രനിലയയും അരക്തവര്‍ണ്ണയും ത്രിലോചനങ്ങളുള്ളവളും ഖട്വാംഗത്താല്‍ പ്രഹരിക്കുന്നവളും ഏകവദനൈകയും -ഒരു മുഖമുള്ളവളും, പായസമാകുന്ന അന്നം പ്രിയമായിട്ടുള്ളവളും ഇന്ദ്രിയലോകങ്ങള്‍ക്ക്‍ ഭയത്തെ ജനിപ്പിക്കുന്നവളും -പാപികള്‍ക്ക്‍ ഭയത്തെ ജനിപ്പിക്കുന്നവളും- അമ്ര്‌താഖ്യ തുടങ്ങിയ മഹാശക്തികളോടുകൂടിയ ദേവതകളാല്‍ ചുറ്റപ്പെട്ട ഡാകിനി എന്ന ദേവത നിലകൊള്ളുന്നു.

കണ്ഠസ്ഥിതയായ ഡാകിനി എന്ന ദേവത അമ്ര്‌താഖ്യ തുടങ്ങിയ പതിനാറ്‌ ദേവതകളാല്‍ അനുപ്രയാതയായിട്ടാണ്‌ നിലകൊള്ളുന്നത്‍. ആ ദേവതക്ക്‍ പ്രിയമായിട്ടുള്ള അന്നം പായസമാണ്‌.  പയോവികാരമുള്ള [പാല്‌ചേര്‍ത്ത] അന്നമാണ്‌ ഡാകിനിക്ക്‍ പ്രിയം. കണ്ഠസ്ഥിതയും ത്വക്കിന്റെ അധിഷ്ഠാധ്ര്‌ ദേവതയുമായ ഡാകിനിക്ക്‍ അരി ഗോതമ്പ്‍ തുടങ്ങിയ ധാന്യങ്ങള്‍ പാല്‌ചേര്‍ത്ത്‍ അന്നമുണ്ടാക്കി കൊടുക്കുന്നത്‍ ഉത്തമം. കണ്ഠഗോളകത്തെയും ത്വക്കിനേയും (കണ്ഠവും ത്വക്കുതന്നെ) ബാധിക്കുന്ന സകല രോഗങ്ങള്‍ക്കും പയോവികാരമുള്ള അന്നംതന്നെ ഔഷധം.  പശുവില്‍പാല്‌ ആട്ടിന്‍പാല്‌ തേങ്ങാപ്പാല്‌ എള്ളിന്‍പാല്‌ തുടങ്ങിയ എല്ലാപാലും ആവാം.    അന്നത്താലാണ്‌ സ്ര്‌ഷ്ടിചക്രം നിലനില്‍ക്കുന്നത്‍. സകല ഭൂതങ്ങളും, സകല ജീവജാലങ്ങളും എല്ലാ വ്ര്‌ക്ഷങ്ങളും സസ്യലതാദികളും ക്ര്‌മികീടാദികളും എല്ലാം അന്നത്തില്‍നിന്നാണ്‌ ഉണ്ടാകുന്നത്‍. അന്നാദ്‍ഭവന്തി ഭൂതാനി, പര്‍ജ്ജന്ന്യാദന്നസംഭവ: എന്ന്‍ ശ്രുതി പറയും ആ അന്നമാണെങ്കിലോ, പര്‍ജ്ജന്ന്യനില്‍നിന്ന്‍ - മേഘത്തില്‍നിന്ന്‍, ജലത്തില്‍നിന്ന്‍ - ഉണ്ടാകുന്നു. അന്നമാണ്‌ ജീവനെ സ്ര്‌ഷ്ടിക്കുന്നത്‍. ലോകത്ത്‍ കാണുന്നതൊക്കെ ഒരു ജീവിയുടെ അല്ലെങ്കില്‍ മറ്റൊരു ജീവിയുടെ/സസ്യത്തിന്റെ അന്നമാണ്‌. അന്നമല്ലാതെ യാതൊന്നും ഈ ലോകത്തില്ല.

കണ്ഠസ്ഥിതയായ ഡാകിനീശ്വരീ പയോവികാരാദി ഗുണങ്ങളുള്ള അന്നത്തെ ഉപയോഗിച്ച്‍ കണ്ഠത്തിനുവേണ്ടുന്ന തലങ്ങളെ രൂപപ്പെടുത്തുന്നത്‍ ത്വക്‍ധാതുവിനുള്ളതാണ്‌. ത്വക്കിന്റെ ദേവതയായതുകൊണ്ട്‍ ഡാകിനി മഹാശക്തിസംവ്ര്‌ത എന്ന്‍ വിശേഷിപ്പിക്കപെടുന്നു. അതിന്റെ അര്‍ത്ഥം സപ്തധാതുക്കളിലെ ഒരു ധാതുവായ ത്വക്ക്‍ മഹാധാതു എന്ന വിശേഷണത്തിന്‌ പാത്രമാകുന്നു. ത്വക്കിനെ മഹാധാതുവായിട്ടാണ്‌ ആരോഗ്യശാസ്ത്രം കണക്കാക്കുന്നത്‍. 

തന്ത്രശാസ്ത്രത്തില്‍ വിശുദ്ധിചക്രനിലയമായ പത്മത്തിന്‌ പതിനാറ്‍ ദളങ്ങളുണ്ടെന്ന്‍ പറയും. പതിനാറ്‍ കലകളെന്നും പതിനാറ്‍ തത്ത്വങ്ങളെന്നും പതിനാറ്‍ വര്‍ണ്ണങ്ങളെന്നും പതിനാറ്‍ ദളങ്ങളെന്നും പതിനാറ്‍ ദേവതകളെന്നും ഈ ചക്രത്തെപ്പറ്റി പറയും.   വിശുദ്ധിചക്രത്തില്‍ ഉപാസനചെയ്യുന്ന യോഗി ഷോഡശാക്ഷരീവിദ്യയെയാണ്‌ ഉപാസിക്കുന്നതും കൈവരിക്കുന്നതും. ഉപാസനചെയ്യുന്നവന്റെ താലുവില്‍നിന്ന്‍ അമ്ര്‌തദ്രവം സമുദ്‍ഭവമാവുകയും -അമ്ര്‌ത്‍ ഒഴുകുകയും - സാധകന്‍ അത്‍ പാനംചെയ്യുകയും ചെയ്യുമ്പോള്‍ അമ്ര്‌തത്ത്വത്തെ കൈവരിക്കുകയും ചെയ്യുന്നു. മ്ര്‌ത്യോര്‍മുക്ഷീയമാമ്ര്‌ത എന്ന ശ്രുതിവാക്യം സ്മരണീയം.

അഞ്ച്‍ ജ്ഞാനേന്ദ്രിയങ്ങള്‍ക്കും അഞ്ച്‍ കര്‍മ്മേന്ദ്രിയങ്ങള്‍ക്കും പഞ്ചപ്രാണനുകള്‍ക്കും മനസ്സാകുന്ന ഇന്ദ്രിയത്തിനും, അങ്ങിനെ പതിനാറ്‍ തത്ത്വങ്ങള്‍ക്കും ഭയത്തെ ജനിപ്പിക്കുന്നവളാണ്‌ ഡാകിനീശ്വരി. ത്വക്കിന്റെ അധിഷ്ഠാധ്ര്‌ദേവതയായ ഡാകിനിയുടെ ധ്യാനശ്ലോകം ഭയഭക്തിയോടെ ജപിച്ച്‍, പയോവികാരാദി ഗുണങ്ങളുള്ള അന്നം കൊടുത്താല്‍, അന്നം കഴിച്ചാല്‍, ആ ദേവതാപ്രസാദത്താല്‍ കണ്ഠത്തിലെ രോഗങ്ങളും, ത്വക്കാകുന്ന ഇന്ദ്രിയത്തിന്റെ എല്ലാ രോഗങ്ങളും ഭേദമാവുകയും ചെയും. കണ്ഠഗോളത്തിന്റെ പതിനാറ്‍ ദേവതകളില്‍ ഒരു ദേവത പിണങ്ങിയാല്‍ പുറത്തേക്ക്‍വരുന്ന ശബ്ദാദികളില്‍ ഇടര്‍ച്ചയുണ്ടാവും, കഫത്തിന്റെ വികാരത്താല്‍ ശബ്ദങ്ങള്‍തമ്മില്‍ ചേര്‍ത്ത്‍ ഉച്ചരിക്കാന്‍ പറ്റാത്ത അവസ്ഥയുണ്ടാവും, അനാവശ്യമായി ചുമ ഉണ്ടാവും, തുമ്മല്‍, ഇത്യാദിയൊക്കെ ഉണ്ടാവും.  ആ ദേവതകളെ ത്ര്‌പ്തരാക്കിവെക്കാന്‍ ഹിതമല്ലാത്തതും സത്യമല്ലാത്തതുമായ വാക്കുകള്‍ പറയുമ്പോള്‍, ഓരോ ശബ്ദവും വൈഖരിയായി വരുമ്പോള്‍, അതിന്റെ പിന്നില്‍ മധ്യമയും പശ്യന്തിയും അതിനെല്ലാം കാരണമായ പരയും ഉണ്ടെന്നും പരാശ്രിതമായാണ്‌ ഓരോ ശബ്ദവും വരുന്നത്‍ എന്നും അറിയണം. ഒരു ശബ്ദംപോലും അഹിതപരമോ അസത്യപരമോ ഒരു ജീവിയുടെപോലും നിലനില്‍പ്പിനെ ഖണ്ഡിക്കുന്നതോ ആവരുത്‍ എന്നുമൊക്കെ ഭാരതീയ ഋഷീശ്വരന്മാര്‍ നിര്‍ബ്ബന്ധിക്കുന്നു. 

മറ്റ്‍ ദേവതകളാല്‍ ചുറ്റപ്പെട്ട ഡാകിനീശ്വരി നിലകൊള്ളുന്നത്‍ ഒറ്റക്കല്ല. ആ ദേവതകളെ ഉപാസിക്കാനും അതിനനുഗുണമായി ജീവിക്കാനും പഠിച്ചില്ലെങ്കില്‍ ആരോഗ്യം വാര്‍ദ്ധക്യംവരെ നിലനില്‍ക്കില്ല. ഡാകിനീശ്വരിയുടെ ധ്യാനമന്ത്രം/ധ്യാനശ്ലോകം -

ഗ്രീവാധൂപേതിശുദ്ധൗ ന്ര്‌പദളകമലേ ശ്വേതവക്‍ത്രം ത്രിനേത്രം,  ഹസ്തൈ ഖട്വാംഗഖട്വാംഗൗ ത്രിശിഖമപി മഹാചര്‍മ്മസന്ധാരയന്തിം, വക്‍ത്രേണൈതേകയുക്തം പശുജനഭയദാം പായസാന്നൈകസക്താം,  ത്വക്‍സ്ഥം വന്ദേഽമ്ര്‌താഖൈഹി പരിവ്ര്‌തവപുഷാം ഡാകിനിം വീരവന്ദ്യം

ത്വക്ക്‍ മഹാധാതുവാണെന്ന്‍ (മഹാചര്‍മ്മസന്ധാരയന്തിം) സൂചിപ്പിച്ചു.  രക്തമാസാംദികളിലെ ജലാംശം കൂടുതലായാല്‍ രക്തത്തിന്‌ വികാരമുണ്ടാവുകയും ചെയ്യുമ്പോള്‍ ആ അധികരിച്ച ജലാംശത്തെ വിയര്‍പ്പായി പുറത്തേക്ക്‍ കളയുന്നു. ബാഹ്യമായ താപനില കുറയുമ്പോള്‍ രക്തത്തിനെ കട്ടപിടിക്കാന്‍ അനുവദിക്കാതെയും അതിന്‌ മറ്റ്‍ വികാരങ്ങളൊന്നും വരാതെ സംരക്ഷിക്കുകയും ചെയ്ത്‍ തണുപ്പിനെ തടഞ്ഞുനിര്‍ത്തുന്നു. കണ്ഠത്തിലൂടെ അന്നം കഴിക്കാന്‍ പറ്റാതെ രോഗി വിഷമിക്കുമ്പോള്‍ നല്ല നവരനെല്ലിന്റെ അരി പാലില്‍ വേവിച്ച്‍ നല്ലപോലെ അരച്ച്‍ ത്വക്കില്‍ തേച്ചുകൊടുത്താല്‍ ആ അന്നത്തിന്റെ സൂക്ഷ്മാംശങ്ങള്‍ മുഴുവനും ത്വക്ക്‍ ശരീരത്തിലേക്ക്‍ ആഗിരണം ചെയ്ത്‍ ജീവന്‍ നിലനിര്‍ത്തും. കണ്ഠത്തിലെ രോഗംകാരണം ശ്വാസോച്‍ഛ്വാസം അപകടത്തിലാവുമ്പോള്‍ നൂറ്റി എണ്‍പതില്‍ ഒരു ഭാഗം [1/180] പ്രാണവായുവിനെ -ഓക്‍സിജന്‍- അകത്തേക്ക്‍ കടത്തിവിടുകയും തൊണ്ണൂറില്‍ ഒരു ഭാഗം കാര്‍ബണ്‍ഡയോക്‍സൈഡിനെ പുറത്തേക്ക്‍ വിടുകയും ചെയ്ത്‍ ജീവനെ നിലനിര്‍ത്തുകയും ചെയ്യുന്നു.  ഇത്യാദികളെല്ലാം ത്വക്കിനെ മഹാധാതുവായി കാണാന്‍ കാരണമാകുന്നു.

ഓരോ നിമിഷം കഴിയുംതോറും ഈ ദേവതാരൂപങ്ങള്‍ പാരസ്പര്യത്തോടെ  ഇരുന്നാല്‍ വാര്‍ദ്ധക്യം ആനന്ദപ്രദമാകും. കുട്ടിക്കാലവും മധ്യകാലവുമൊക്കെ മറ്റുള്ളവരുടെ സഹായം വേണ്ടതാണ്‌. അതൊക്കെ കഴിഞ്ഞാല്‍ പിന്നത്തെ യാത്ര ഒറ്റക്കാണ്‌. അതിന്‌ ഉപാസനയുടെ അന്ത്രരിന്ദ്രിയദ്ര്‌ഷ്ടി ചെറുപ്പത്തില്‍ത്തന്നെ പഠിക്കുകയും ഉള്‍ക്കൊള്ളുകയും ആസ്വദിക്കുകയും അനുഭവിക്കുകയും വേണം. വരാനിരിക്കുന്ന ജീവിതത്തില്‍ തനിച്ചേ ഉണ്ടാകൂ എന്ന്‍ മുമ്പില്‍കണ്ട്‍ ഉപാസിച്ചാല്‍ ആ ലോകത്തേക്ക്‍ പ്രവേശിക്കാനുള്ള സമയത്ത്‍ ഭയമേതുമില്ലാതെത്തന്നെ പ്രവേശിക്കാം.

രക്തധാതു...  അടുത്ത പോസ്റ്റില്‍...

അഭിപ്രായങ്ങളൊന്നുമില്ല: